കിടങ്ങൂരിന് സമീപം കട്ടച്ചിറയില്‍ 64-കാരനെ സ്ക്രൂ ഡ്രൈവര്‍ ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തി. മാമ്മൂട്ടില്‍ കുഞ്ഞുമോന് എന്നയാളാണ് മരണമടഞ്ഞത്. പ്രതിയായ രതീഷ് ഭവനില്‍ രവിയെ കിടങ്ങൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു.
.വാക്കേറ്റം രൂക്ഷമായതോടെ പ്രദേശവാസിയായ യുവാവ് കിടങ്ങൂര്‍ സ്റ്റേഷനില്‍ വിളിച്ച് അറിയിച്ചിരുന്നു.
വാക്കേറ്റത്തിന് ശേഷം പോയ രവി പിന്നീട് സ്ക്രൂഡ്രൈവറുമായി തിരികെയെത്തി കുഞ്ഞുമോനെ കുത്തുകയായിരുന്നു. പോലീസ് എത്തുന്നതിന് മുന്‍പേ കുഞ്ഞുമോന് കുത്തേറ്റു.
.ചേന കൃഷി നടത്തിയിരുന്ന കുഞ്ഞുമോന് ഇവ വിളവെടുക്കുന്നതിനിടയിലായിരുന്നു കൊലപാതകം. പറിച്ചെടുത്ത ചേനകൾ പുരിയിടത്തിൽ നിരന്ന നിലയിലായിരുന്നു
പ്രതി രവി സ്ഥിരം മദ്യപാനിയും പ്രശ്നക്കാരനുമാണെന്ന് പ്രദേശവാസികള്‍ പറയുന്നു. കിടങ്ങൂര്‍ എസ്എച്ച്ഒ കെആര്‍ ബിജുകുമാറിന്റെ നേതൃത്വത്തില്‍ തുടര്‍നടപടികള്‍ സ്വീകരിച്ചു.
0 Comments