പാലാ: മുന്നണി വിപുലീകരണത്തെക്കുറിച്ചുള്ള കോൺഗ്രസ് ചിന്തൻ ശിബിരത്തിലെ അഭിപ്രായം കോൺഗ്രസ് പാർട്ടിയുടേതാണെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. കെ പി സി സി പ്രസിഡൻ്റിനു കോൺഗ്രസ് പാർട്ടിയുടെ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്.
ഇക്കാര്യം യു ഡി എഫിൽ ചർച്ചയ്ക്കു വന്നിട്ടില്ല. യു ഡി എഫിൽ ചർച്ച വന്നാൽ അപ്പോൾ തൻ്റെ അഭിപ്രായം പറയും. യു ഡി എഫിനെ കൂടുതൽ ശക്തിപ്പെടുത്താൻ താൻ ഒപ്പമുണ്ടാവും. യു ഡി എഫിൻ്റെ നയത്തിനൊപ്പമാണ് താൻ. മറ്റു പലരും അഭിപ്രായം പറയുന്നുണ്ടല്ലോ എന്ന ചോദ്യത്തിനു വായിൽ നാക്കുള്ള ആളുകൾക്കു എന്തും പറയാമല്ലോ എന്നു മാണി സി കാപ്പൻ പറഞ്ഞു.
രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ താൻ യു ഡി എഫ് നയത്തിൻ്റെ ഭാഗമായി തന്നെയാണ് വോട്ടു ചെയ്തത്. ചതിയും വഞ്ചനയും തൻ്റെ നിലപാടല്ല. ദ്രൗപതി മുർമുവിന് വോട്ടു ചെയ്തെങ്കിൽ അത് തുറന്നു പറയാനുള്ള ആർജ്ജവം തനിക്കുണ്ട്. വ്യാജ പ്രചാരണങ്ങളിലൂടെ തളർത്താമെന്ന വ്യാമോഹമാണ് ഇത്തരം നടപടികൾക്കു പിന്നിലുള്ളത്. തന്നെ പാലാക്കാർക്കു അറിയാമെന്നും പാലാക്കാർ തന്നിലർപ്പിച്ച വിശ്വാസത്തിന് ഒരിക്കലും കോട്ടം വരുത്തില്ലെന്നും മാണി സി കാപ്പൻ വ്യക്തമാക്കി.
0 Comments