എംഎൽഎ മാണി സി കാപ്പന്റെയും പഞ്ചായത്ത് ഭരണസമിതിയുടെയും സംയുക്തമായ നിർദ്ദേശത്തെ തുടർന്ന് ഇന്ന് പനയ്ക്കപ്പാലത്ത് എത്തിയ പൊതുമരാമത്ത് ഉദ്യോഗസ്ഥരെ, ജില്ലാ പഞ്ചായത്ത് അംഗം ഷോൺ ജോർജ് റോഡിന്റെ ശോചനീയാവസ്ഥ ബോധ്യപ്പെടുത്തി. ഈരാറ്റുപേട്ട - പാലാ റോഡിൽ ഏറ്റവും ശോചനീയാവസ്ഥയിൽ കിടക്കുന്ന പ്രദേശമാണ് പനയ്ക്കപ്പാലം ടൗൺ .
.നിലവിൽ അനുവദിച്ചിരിക്കുന്ന നാലു കോടി രൂപയുടെ നിർമാണ പ്രവർത്തിയിൽ തന്നെ ബസ് ബേ ഉൾപ്പെടെയുള്ള കാര്യങ്ങൾ ക്രമീകരിക്കുവാൻ തീരുമാനമായി. ബസ് ബേയോടൊപ്പം നടപ്പാത നിർമ്മിക്കുന്നതിന് 5 ലക്ഷം രൂപ ജില്ലാ പഞ്ചായത്തിൽ നിന്നും അനുവദിച്ചതും ഇതോടൊപ്പം നിർമ്മാണം പൂർത്തീകരിച്ച് പനയ്ക്കപ്പാലം ടൗൺ വികസനം പൂർത്തീകരിക്കും.
.തലപ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനുപമ വിശ്വനാഥ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ എന്നിവർ ഒപ്പമുണ്ടായിരുന്നു. പനയ്ക്കപ്പാലത്ത് പുതിയ പാലം നിർമിക്കുന്നതിനും വെള്ളം കയറുന്ന പ്രദേശങ്ങളായ പനയ്ക്കപ്പാലം, കീഴമ്പാറ, അമ്പാറ,ദീപ്തി,കുന്നേമുറി പ്പാലം, കൊച്ചിടപ്പാടി, ചെത്തിമറ്റം തുടങ്ങിയ പ്രദേശങ്ങളിൽ റോഡ് ഉയർത്തി വീതികൂട്ടി നിർമ്മിക്കുന്നതിന് എസ്റ്റിമേറ്റ് തയ്യാറാക്കാനും പൊതുമരാമത്ത് ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിൽ തീരുമാനമായി.
0 Comments