കിഴക്കന്പലത്തെ കിറ്റെക്സ് കമ്പനി ഗുരുതര ക്രമക്കേടുകള്‍ കാട്ടിയെന്ന് കാട്ടി സംബന്ധിച്ച തൊഴിൽവകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട്. തൊഴിലാളികള്‍ക്ക് ആവശ്യമായ ശുചിമുറികളും കുടിവെള്ളവും കമ്പനി ഉറപ്പ് വരുത്തിയില്ലെന്ന് റിപ്പോര്‍ട്ടിൽ പറയുന്നു.
അവധി ദിനങ്ങളിലും തൊഴിലാളികളെ ജോലി ചെയ്യിപ്പിക്കുന്നു. ഇതിന് അധിക വേതനം നല്‍കുന്നില്ല. മിനിമം വേതനം തൊഴിലാളികള്‍ക്ക് ഉറപ്പ് വരുത്തുന്നില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. എത്ര ഇതര സംസ്ഥാന തൊഴിലാളികള്‍ കമ്പനിയില്‍ ജോലി ചെയ്യുന്നു എന്ന രജിസ്റ്റര്‍ പോലുമില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
അവധി ദിനത്തിലും ജീവനക്കാരെ ജോലി ചെയ്യിക്കുന്നുണ്ടെങ്കിലും അധിക വേതനം നൽകുന്നില്ലെന്നു റിപ്പോർട്ടിൽ പറയുന്നു. മിനിമം വേതനവും തൊഴിലാളികൾക്കു നൽകുന്നില്ല. അനധികൃതമായി തൊഴിലാളികളിൽനിന്നു പിഴ ഈടാക്കി. വാർഷിക റിട്ടേൺ സമർപ്പിച്ചില്ല. തൊഴിലാളികളുടെ വിവരങ്ങളടങ്ങിയ റജിസ്റ്റർ സൂക്ഷിക്കുന്നില്ല. ശമ്പളം കൃത്യസമയത്ത് നൽകാൻ കമ്പനി തയാറാകുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
കരാർ തൊഴിലാളികൾക്കു ലൈസൻസ് ഉണ്ടായിരുന്നില്ലെന്നു പരിശോധനയിൽ കണ്ടെത്തി. കരാറുകാരുടെ വിവരങ്ങളടങ്ങിയ റജിസ്റ്റർ സൂക്ഷിച്ചിരുന്നില്ല. ഇതര സംസ്ഥാനത്തൊഴിലാളികൾക്ക് ആവശ്യമായ മെഡിക്കൽ സൗകര്യം ഉണ്ടായിരുന്നില്ല. ദേശീയ അവധി ദിവസങ്ങളിൽ പോലും ജീവനക്കാർക്ക് അവധി നൽകാതെ ജോലി ചെയ്യിച്ചു. സാലറി സ്ലിപ്പുകൾ കമ്പനി സൂക്ഷിച്ചിരുന്നില്ല. ശമ്പളം നൽകുന്ന റജിസ്റ്ററും കമ്പനിയിൽ കണ്ടെത്താനായില്ല, റിപ്പോർട്ട് വ്യക്തമാക്കുന്നു.
എന്നാല്‍ തൊഴില്‍വകുപ്പ് റിപ്പോര്‍ട്ട് പച്ചക്കള്ളമാണെന്നും തന്നെ അപമാനിക്കാന്‍ വേണ്ടി തയാറാക്കിയതാണെന്നും കിറ്റെക്സ് എംഡി സാബു ജേക്കബ് പ്രതികരിച്ചു. മിനിമം വേതനത്തേക്കാള്‍ കൂടുതല്‍ താന്‍ നല്കുന്നുണ്ട്. നാല് നേരം ഭക്ഷണവും ലഭ്യമാക്കുന്നുണ്ട്. ഒരു രേഖയും പരിശോധിക്കാതെയാണ് റിപ്പോർട്ട് തയാറാക്കിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
0 Comments